Wednesday, July 13, 2011

സാള്‍ട്ട് & പെപ്പര്‍: റിവ്യൂ

ഒന്നാം പകുതി മനോഹര൦. ലാല്‍, ബാബുരാജ് ("നടേശാ, കൊല്ലണ്ട!") -- കിടിലന്‍ പെര്‍ഫോ‍മന്‍സ്. തൊട്ടു പിന്നില്‍ വിജയരാഘവന്‍. അതും കഴിഞ്ഞേ അല്ലറ ചില്ലറ നടിമാരും നടന്മാരും (നായിക ഉള്‍പ്പെടെ) വരുന്നുള്ളൂ. ("ട്രാഫിക്. സാള്‍ട്ട് & പെപ്പര്‍. അല്ല, മലയാളി എഴുത്തുകാര്‍ക്ക് ഇതെന്നാ പറ്റി? ഇങ്ങനെ ഒക്കെ ഇവര് എപ്പൊ എഴുതാന്‍ തുടങ്ങി?" -- ആത്മഗതം.)

എന്നാല്‍ രണ്ടാം പകുതിയില്‍ കളി ഇത്തിരി മാറി. പടം മോശമായില്ല, എന്നാലും കുറച്ചു പൈങ്കിളി സീരിയല്‍ സ്റ്റൈല് കയറി വന്നു. (സിനിമയുടെ തുടക്കത്തില്‍ മലയാള സിനിമകളുടെ മുഖമുദ്രയായ പൈങ്കിളി ഡയലോഗുകളെ/സന്ദര്‍ഭങ്ങളെ കളിയാക്കുന്നും ഉണ്ട്!) കൃത്യമായി പറഞ്ഞാല്‍ കാളിദാസന്‍ (ലാല്‍) ബാബുവിനെ (ബാബുരാജ്) വഴക്കു പറയുന്ന രംഗം മുതല്‍ കല്ലുകടികളായിരുന്നു. അഞ്ചു വര്‍ഷമായി ആത്മസുഹൃത്തിനെപ്പോലെ കൂടെക്കഴിയുന്ന വിശ്വസ്തനായ ജോലിക്കാരനോട് അത്രയും മോശമായി പെരുമാറാന്‍ കഴിയുന്ന ഒരാളെ നന്മനിറഞ്ഞവനായ നായകനായി പിന്നീട് കാണാന്‍ കഴിയില്ല. പിന്നെ സിനിമയുടെ അവസാനം മനുവും (ആസിഫ് അലി) മീനാക്ഷിയും (മൈഥിലി) ഒക്കെക്കൂടെ സംഭവം ഏതാണ്ട് ഒരു കരണ്‍ ‍ ജോഹര്‍ സിനിമ പോലെ ഒക്കെ ആക്കിത്തീര്‍ക്കുന്നും ഉണ്ട്. എന്നാലും പറയട്ടെ, അത്ര തറ ആയിപ്പോയിട്ടില്ല. ആദ്യപകുതിയുടെ ഗുണം കൊണ്ട് അതൊക്കെ അങ്ങ് ക്ഷമിക്കാവുന്നതേ ഉള്ളൂ.

പിന്നെ രസകരങ്ങളായ ചില spoofs ഈ സിനിമയില്‍ ഉണ്ട്. സംഹാരമൂര്‍ത്തികളായ അവതാരങ്ങളുള്ള സിനിമകളുടെ സംവിധായകനെ കണക്കറ്റു പരിഹസിച്ചിരിക്കുകയാണ്. പിന്നെ ഒന്ന് "സെല്‍ഫ്-ഹെല്‍പ് ഗുരു" എന്ന ആധുനികജനുസ്സില്‍ പെട്ട ഒരു കഥാപാത്രം. (പേര് മറന്നു പോയി, എങ്കിലും എനിക്ക് നന്നേ രസിച്ച ഒരു കാരക്ടര്‍ ആയിരുന്നു അത്. ഒരു മലയാള സിനിമയില്‍ ഇത്തരം നിരീക്ഷണാത്മകമായ സാമൂഹ്യവിമര്‍ശനം ഒരിക്കലും കണ്ടിട്ടില്ല. കപട സന്യാസിമാരെയും മറ്റും സിനിമയില്‍ കാണിക്കുന്നത് അവര്‍ വാര്‍ത്തയാകുന്നതു കൊണ്ട് മാത്രം. എന്നാല്‍ ഇത് അതില്‍ നിന്നും വ്യത്യസ്തമാണ്. ഇയാളെ അതിരുകടന്ന് ഒരു മരമണ്ടന്‍ ആക്കി കാണിച്ചിട്ടില്ല എന്നതും സിനിമയുടെ നിലവാരത്തിന് ഒരു ഉദാഹരണമായി പറയാം.)

ഒറ്റവാക്യം: മലയാള സിനിമ പക്വതയാര്‍ജിക്കുന്നതിന് സാക്ഷിയായി എന്ന സന്തോഷം സാള്‍ട്ട് & പെപ്പര്‍ കണ്ടിട്ടിറങ്ങുമ്പോള്‍ പ്രേക്ഷകരോടൊപ്പമുണ്ടാവും എന്നതാണ് ഈ സിനിമയുടെ ഗുണം.

Saturday, June 25, 2011

Know Anything About this Story?

(I remember reading this story when I was a kid. Recently, I read somewhere that this is a very old and a famous one. I forgot where. And when Google proved of little help, curiousity got the better of me. Have you read this story somewhere? If so, who is its author? What is the title of the story? Let me know in the comments section. Thanks.)
The story goes like this:
A girl and her brother are driving through an unfamiliar place. Because something happens to their car or something, they go to a nearby house; but a local old man warns them against doing so. He says that the house is haunted. The girl, an aspiring journalist, is excited and decides to go into the house. The brother reluctantly accompanies her. They see no ghost in there, but the boy is frightened momentarily by a skeleton (which turns to be a plastic replica) that he finds inside a refrigerator. While exploring the house, they accidentally discover a secret drug dungeon. Suddenly, the local man (who earlier told them to not go into the house) appears, holding a gun. He reveals that he has been using the house for drug trade and that the haunting story was just a ploy he used to keep people away from there. He ties them up, and then tells them that the gun he used was just a toy gun. The boy unties himself while the man is not looking, and he holds the old man up, telling him that he has got a real gun. After the girl is also freed and they tie the man up, the boy reveals that the "gun" was actually a bone he earlier removed from the plastic skeleton. They hand the drug dealer over to the police, and get a huge reward.

Tuesday, April 5, 2011

ഉറുമി അല്ല, ഇത് കൊടുവാള്‍ (Updated)

എന്തൊക്കെ ബഹളമായിരുന്നു ... .

ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാന്‍ പോയ ഞാന്‍ "പടം ദേ, ഇപ്പ തൊടങ്ങിയതേ ഒള്ളു" എന്ന് ടിക്കറ്റ് കൊടുക്കാന്‍ ഇരിക്കുന്ന പളനി ശക്തിവേല്‍ ഗൌണ്ടരുടെ തിരുവചനം കേട്ട് സിനിമ കാണാന്‍ കയറി. അങ്ങനെ തുടക്കത്തില്‍ കുറച്ചു ഭാഗം ഞാന്‍ കാണാന്‍ വിട്ടു പോയി. അത് കണ്ടിരുന്നു എങ്കിലും ഇല്ലെങ്കിലും, ഞാന്‍ കണ്ടിടത്തോളം ഭാഗങ്ങളെപ്പറ്റി ഉള്ള എന്‍റെ അഭിപ്രായം മറ്റൊന്ന് ആകുമായിരുന്നില്ല എന്ന് എനിക്ക് ഉറപ്പുണ്ട് എന്ന് കൂട്ടിച്ചേര്‍ക്കട്ടെ. ഞാന്‍ ആദ്യം കാണുന്ന സീന്‍ ഇതാണ്: ജഗതി ശ്രീകുമാര്‍ ചിറയ്ക്കല്‍ രാജാവിന്റെ നപുംസകമായ മന്ത്രി ആയി അഭിനയിക്കുന്നു. രാജാവ് ചില പ്രശ്നങ്ങള്‍ കാരണം കലിപ്പിലാണ്. അപ്പോള്‍ ഭടന്മാര്‍ കൊണ്ടുവരുന്നു, കേളു(പൃഥ്വി)യെയും, വവ്വാലി(പ്രഭുദേവ)യെയും. രാജകുമാരിയെ കൊല്ലാന്‍ ശ്രമിച്ചു എന്നതാണ് കുറ്റം. മന്ത്രി അവരെ ആനയെക്കൊണ്ട്‌ ചവിട്ടി കൊല്ലിക്കാന്‍ ഉത്തരവ് ഇടുന്നു; അവസാന നിമിഷം രാജകുമാരി വന്ന് അവര്‍ തന്നെ രക്ഷിച്ചവര്‍ ആണ് എന്നു പറഞ്ഞ് ശിക്ഷ റദ്ദ് ചെയ്യിക്കുന്നു.

അപ്പോള്‍ അത് വരെ ഭടന്മാരും മന്ത്രിയും രാജാവും വരെ മാറി മാറി ചോദിച്ചിട്ടും നായകന്‍ ഒരക്ഷരം മിണ്ടാതെ പഴം വിഴുങ്ങിയത് പോലെ നിന്നത് എന്തിനായിരുന്നു എന്ന ചോദ്യം ബാക്കി.

പിന്നെ സിനിമയിലെ ഡയലോഗുകളുടെ സ്റ്റാൻഡാർഡ് ആണ് എടുത്തു പറയേണ്ടത്. "നാളുകളേറെയായി നല്ലതെന്തെങ്കിലും നാവിന്‍ തുമ്പത്തു വെച്ചിട്ട്" എന്നു ഒരു സീനില്‍ കേളു പറയുന്നു. ഏതാണ്ട് ഇതേ സ്റ്റൈലിലാണ് പടത്തിലെ എല്ലാ കഥാപാത്രങ്ങളുടെയും സംഭാഷണം! ചുരുക്കിപ്പറഞ്ഞാല്‍ ഒരു പുണ്യപുരാണ സ്റ്റണ്ട് ബാലെയോ പ്രേംനസീറും ഷീലയും അഭിനയിച്ച വടക്കന്‍പാട്ട് സിനിമയോ കാണുന്ന തോന്നല്‍ ആണ് കിട്ടുക.

പിന്നെ കാണുന്നത് രാജാവും മന്ത്രിയും കൂടെ തടവുകാര്‍ക്ക് -- കേളു, വവ്വാലി -- ഊണ് വിളമ്പിക്കൊടുക്കുന്ന രംഗം. ഭീകരം തന്നെ, ഇങ്ങനെയൊക്കെ എടുത്തു വെച്ച സംവിധായകന്റെ ബോധം (എഴുതിപ്പിടിപ്പിച്ച ശങ്കര്‍ രാമകൃഷ്ണന്‍ എന്ന മഹാന്‍റെയും). വീണ്ടും കുറെ നാടക ഡയലോഗ് ഒക്കെ തള്ളി വിട്ടിട്ട് കേളു വവ്വാലിയോടൊപ്പം ഗാമയുടെ മകനെ പിടിക്കാന്‍ പുറപ്പെടുന്നു.

അവര്‍ പോകാന്‍ ഇറങ്ങുമ്പോള്‍ രാജകുമാരി ഓടി വന്ന് സൂത്രത്തില്‍ വവ്വാലിയെ തന്‍റെ കിടക്കറയിലേക്ക് ക്ഷണിക്കുന്നുണ്ട്. അല്ല, സൂത്രത്തില്‍ ആണെങ്കില്‍ അങ്ങനെയെങ്കിലും ഉണ്ടായിരുന്നു; ഇത് ഏതു "തകര"ക്കും മനസ്സിലാകുന്ന ഭാഷയില്‍ തന്നെയാണ് കാര്യം അവതരിപ്പിക്കുന്നത്‌. ആ സീന്‍ കണ്ടാല്‍ തോന്നുക എന്താണെന്നോ? ആ കാലത്തെ രാജസ്ത്രീകള്‍ എല്ലാം വികാരം (ഗ്രാമ്യഭാഷയിലെ പ്രയോഗമാണ് കൂടുതല്‍ ചേരുക) മൂത്ത് ആണുങ്ങളെ മുട്ടാന്‍ കൊതിച്ച് നടക്കുന്ന പുംശ്ചലികള്‍ ആയിരുന്നു എന്ന്! അല്ല, അച്ഛനും ആങ്ങളയും പെണ്ണ് പിടിയന്മാര്‍ ആയത് കൊണ്ട് മകള്‍ക്കും ആ സ്വഭാവം വരണമല്ലോ എന്ന് ഓര്‍ത്ത് ശങ്കരന്‍ രാമകൃഷ്ണന്‍ ചേട്ടന്‍ "ആഴത്തിലുള്ള" പാത്രസൃഷ്ടി നടത്തിയതാണോ ഇനി? ഏതായാലും ആ കാലത്തെ സ്ത്രീകള്‍ക്ക് ഉണ്ടായിരുന്ന വിലക്കുകളും, വിശേഷിച്ചും ഉന്നതകുലജാതകള്‍ക്ക് ഭൂഷണമായി കരുതപ്പെട്ടിരുന്ന, അന്തസ്സിന്‍റെ ഭാഗമായി അവര്‍ പാലിച്ചിരുന്ന സദാചാര മൂല്യങ്ങളും ഒക്കെ പരിഗണിക്കുമ്പോള്‍ ഇങ്ങനെ ഒരു രംഗം അങ്ങേയറ്റം അനുചിതം എന്നേ പറഞ്ഞുകൂടാവൂ.

(വവ്വാലി ഒരു അന്യമതവിശ്വാസി ആണ് എന്നത് അന്നത്തെ കാലത്ത് വളരെ വലിയ ഒരു വിഷയം തന്നെ ആയിരുന്നു എന്നും ഓര്‍ക്കണം. ഒരു രാജകുമാരി ഇതൊന്നും ആലോചിക്കാതെ അങ്ങനെ അങ്ങ് എടുത്തു ചാടുമോ? എങ്കില്‍ അന്നത്തെ രീതിക്ക് തലപോയിക്കിട്ടാന്‍ വേറെ വഴി വേണ്ട! അതാണ്‌ ആദ്യം ഞാന്‍ പറഞ്ഞത്, മറ്റേ രീതിയിലുള്ള ഒരു ഇം‌പ്രഷനാണ് പ്രേക്ഷകരില്‍ ഉണ്ടാവുക എന്ന്.)

കേളുവും വവ്വാലിയും കൊച്ചുഗാമയെ പിടിക്കാന്‍ എത്തുമ്പോള്‍, അറയ്ക്കല്‍ രാജവംശത്തിലെ രാജകുമാരിയായ ആയിഷ(ജെനീലിയ)യും അവിടെ ചുറ്റിത്തിരിയുന്നുണ്ട്. അവള്‍ക്കു വേണ്ടപ്പെട്ടയാളായ വലിയ ഹസ്സനെ തൂക്കിലേറ്റാന്‍ പോവുകയാണ് അവിടെ. വധശിക്ഷ നടപ്പിലാക്കുന്നത് വാസ്കോ ഡ ഗാമയുടെ മകന്‍ എസ്തെവോ(?) ഡ ഗാമ. ഒരു ഷോട്ടില്‍ ആള്‍ക്കൂട്ടത്തിനിടയില്‍ നില്‍ക്കുന്ന ആയിഷ അടുത്ത ഷോട്ടില്‍ പ്രത്യക്ഷപ്പെടുന്നത് കോട്ടയുടെ ഉള്ളില്‍.

(WTF?)

അവിടെ നിന്ന് ഒളിയമ്പെയ്ത് അവള്‍ ആരാച്ചാരെ വീഴ്ത്തുന്നു. ഇതായിരുന്നു പദ്ധതി എങ്കില്‍ പിന്നെ ആയിഷ‍ ആള്‍ക്കൂട്ടത്തില്‍ പോയി നിന്നത് എന്തിന്? ഓ, മറന്നു -- ഇല്ലായിരുന്നെങ്കില്‍ അടി കൊണ്ട് വീഴുന്ന വലിയ ഹസ്സനെ പിടിക്കാന്‍ പോകുമ്പോള്‍ കേളുവിനെ കണ്ടുമുട്ടുകയില്ലല്ലോ. കേളുവും ഉറുമിയുമായി വലിയ ഹസ്സനെ രക്ഷിക്കാന്‍ ചാടി വീഴുന്നു. അത് കഴിയുമ്പോള്‍ കേളുവും സംഭവസ്ഥലത്ത് നിന്ന് മുങ്ങി കോട്ടക്കുള്ളില്‍, ആയിഷയുടെ അടുത്ത് പൊങ്ങുന്നു! പുറകേ കൊച്ചുഗാമയുടെ നേതൃത്വത്തില്‍ ഒരു സംഘം പോര്‍ച്ചുഗീസുകാരും. അമ്പെയ്തത് ആരാണെന്ന് ആരും കണ്ടിട്ടില്ല എന്നിരിക്കെ ഇവരൊക്കെ എന്തിന് അതിനുള്ളില്‍ കടന്നു എന്നോ പോര്‍ച്ചുഗീസ് പടയാളികള്‍ ആയിഷയെ കൊല്ലാന്‍ ശ്രമിക്കുന്നത് എന്തിനാണെന്നോ എനിക്ക് സത്യം പറയട്ടെ, മനസ്സിലായില്ല. (രാജകുമാരിയെ കൊല്ലുക എന്ന ലക്ഷ്യം പോര്‍ച്ചുഗീസുകാര്‍ക്ക് മുന്‍പേ ഉണ്ടായിരുന്നു എന്നും കരുതാന്‍ വയ്യ. അങ്ങനെയെങ്കില്‍ ആള്‍ക്കൂട്ടത്തില്‍ വെച്ച് കണ്ടപ്പോഴേ തട്ടിയേനെ.) ഇതൊക്കെ എന്താണെന്നോ എന്തിനാണെന്നോ ആര്‍ക്കെങ്കിലും മനസ്സിലായി എങ്കില്‍ ഒന്നു പറഞ്ഞു തന്നാല്‍ വലിയ ഉപകാരം ആയേനെ.

ഫൈറ്റ് സീനൊക്കെ ഭയങ്കര സ്റ്റൈലില്‍ ആണ് എടുത്തിരിക്കുന്നത്. ഓരോരുത്തരെയും അടിച്ചിട്ടു കഴിഞ്ഞ് നായകനും നായികയും സന്തോഷ്‌ ശിവന്‍റെ ക്യാമറക്ക് വേണ്ടി പോസ് ചെയ്യുകയും ചെയ്യുന്നുണ്ട്. ആ കാലത്തെ ആളുകള്‍ക്ക് മോഡലിങ്ങിനോട് ഉള്ള ഡെഡിക്കേഷൻ കണ്ട് കണ്ണ് നിറഞ്ഞു പോയി. അങ്ങനെ കുറെ പോസുകള്‍ കഴിയുമ്പോള്‍ കേളു കൊച്ചുഗാമയെയും കൊണ്ട് സ്ഥലം വിടുന്നു. എന്നാല്‍ അയാളുടെ കൂടെ ചിറക്കല്‍ രാജാവ് അയച്ച പടയാളികള്‍ അറയ്ക്കല്‍ കുടുംബത്തിലെ പെണ്ണുങ്ങളെ എല്ലാം പിടിച്ചു കൊണ്ട് പോകുന്നു. (അത് മുന്‍പത്തെ രംഗങ്ങളില്‍ ഒന്നും രാജാവോ മന്ത്രിയോ ആവശ്യപ്പെടാത്ത കാര്യമാണ് എന്നതും ശ്രദ്ധിക്കുക.)

കേളുവും വവ്വാലിയും ഇടയ്ക്ക് ഒരിടത്തു വിശ്രമിക്കാന്‍ തങ്ങുമ്പോള്‍ അതാ, യക്ഷിയെപ്പോലെ ഒരു സാധനം അവതരിക്കുന്നു: വിദ്യാ ബാലന്‍! ലവളുടെ കഥാപാത്രത്തിന്റെ പേരൊന്നും (പേരുണ്ടെങ്കില്‍) ഞാന്‍ ഓര്‍ക്കുന്നില്ല. വന്ന് ഒരു പാട്ടും പാടി ഡാന്‍സും ചെയ്തിട്ട് വന്ന പോലെ അങ്ങ് പോയി, അത്ര തന്നെ. ഐറ്റം ഡാന്‍സ് ആണത്രേ, ഐറ്റം ഡാന്‍സ്. പുള്ളിക്കാരിയുടെ വയറിന്‍റെ ഷേപ്പ് കാണുമ്പോഴാണ് മര്യാദക്ക് തുണി ഉടുത്തു തന്നെ വരുന്നതായിരുന്നു ഭേദം എന്ന് നമുക്കു ബോദ്ധ്യപ്പെടുന്നത്.

അങ്ങനെ എന്തിനോ വേണ്ടി എടുത്ത ഒരു സിനിമയില്‍ എന്തിനോ വേണ്ടി തിരുകിക്കയറ്റിയ ഒരു പാട്ടും കൂടെ കഴിഞ്ഞ് കേളു ഗാമയെ രാജാവിന് കൈമാറുന്നു. അറയ്ക്കലെ സ്ത്രീകളെയും പെണ്‍കുട്ടികളെയും കൊണ്ട് ഭടന്മാരും എത്തിച്ചേരുന്നു. ആയിഷയെ കണ്ട് അറുവഷളനായ രാജാവും വഷളത്തരത്തില്‍ അങ്ങേരുടെ തന്തയായിട്ടു വരുന്ന യുവരാജാവും കൂടെ കുറെ അവിഞ്ഞ ഡയലോഗ്. ഒടുവില്‍ ആയിഷ യുവരാജാവിന്‍റെ മുറിയില്‍. അവന്‍ ആ കൂട്ടത്തില്‍ ഉണ്ടായിരുന്ന ഒരു കൊച്ചുപെണ്‍കുട്ടിയെപ്പറ്റി എന്തോ അനാവശ്യം പറയുന്നതും അവള്‍ അവന്‍റെ കഴുത്തില്‍ കുരുക്കിട്ടു മുറുക്കുന്നതും വരെ ഞാന്‍ കണ്ടു. (സംഭാഷണങ്ങള്‍ എല്ലാം തന്നെ ബാലെ മട്ട് ആയിരുന്നത് കൊണ്ട് സ്ക്രീനില്‍ അധികം ശ്രദ്ധിച്ചില്ല. ട്വിറ്ററിലും ഫേസ്ബുക്കിലും പടം അലമ്പാണെന്ന് സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യുന്ന തിരക്കിലായിപ്പോയി.) പിന്നെ അടിപിടിയാകുന്നു, കൊല്ലാന്‍ കൊണ്ടുപോകുന്ന ലവളെ കേളു രക്ഷിക്കുന്നു, "ഈ നന്ദി കെട്ട നാട്ടില്‍ നിന്ന് വേറെ എവിടെയെങ്കിലും പോയി പെഴച്ചോ" എന്നു പറഞ്ഞ് ആശാന്‍ തിരികെ നടക്കുന്നു. അപ്പോഴുണ്ട് വേറൊരു ഭീകരന്‍ പടയാളി നായികയുടെ മേല്‍ ചാടി വീഴുന്നു. ലവനെ നിസ്സാരമായി നേരിട്ടിട്ട് വീണ്ടും ആയിഷ ജെനീലിയ ആയി ക്യാമറക്ക്‌ മുന്നില്‍ പോസ് ചെയ്യുന്നു... ഇന്റര്‍വെല്‍... ഞാന്‍ പുറത്തേക്ക്...

ഒരു സിനിമയുടെ തിരക്കഥയില്‍ സംഭാഷണങ്ങള്‍ക്കുള്ള പ്രാധാന്യത്തെപ്പറ്റി പല തിരക്കഥയെഴുത്തുകാരും സംവിധായകരും ശ്രദ്ധിച്ചു കാണുന്നില്ല. എത്ര അവിശ്വസനീയമായ, എത്ര ദുറാവായ, എത്ര ലൂട്ടിമസ്സായ (കട: സഞ്ജയന്‍) സന്ദര്‍ഭവും പ്രേക്ഷകരില്‍ മടുപ്പുളവാക്കാതെ അവതരിപ്പിക്കാന്‍ നല്ല സംഭാഷണങ്ങള്‍ക്ക് കഴിയും. എന്നാല്‍ മറിച്ച്, എത്ര നല്ല സന്ദര്‍ഭവും പരമബോറാക്കാന്‍ മോശമായി എഴുതപ്പെട്ട സംഭാഷണങ്ങള്‍ മതി. "ഉറുമി"യില്‍ എനിക്ക് ഏറ്റവും കല്ലുകടിയായി തോന്നിയത് അതിലെ അമിത നാടകീയത കലര്‍ന്ന, പ്രാസമൊപ്പിച്ചുള്ള ഡയലോഗുകളാണ്. എം. ടി. യുടെയും ലോഹിതദാസിന്റെയും ടി. ദാമോദരന്റെയും സിനിമകള്‍ കണ്ടിട്ടുള്ള ആളുകളാണല്ലോ ഇമ്മാതിരി ചവറെഴുതുന്നത് എന്ന് ഓര്‍ക്കാന്‍ തന്നെ പ്രയാസം.

പിന്നെ, പ്രഭുദേവ. ഇയാളുടെ ക്യാരക്ടര്‍ മലയാളിയാണ്. എന്നാല്‍ പറയുന്നത് നല്ല ചെന്തമിഴ് മലയാളവും. വല്ല നല്ല ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനെയും കൊണ്ട് അതങ്ങ് ഒപ്പിച്ചാല്‍ പോരായിരുന്നോ?

വലിയ ഹസ്സന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടന്‍റെ അഭിനയം, സ്ക്രീന്‍ ടൈം കുറച്ചെ ഉള്ളൂ എങ്കില്‍ തന്നെയും, നന്നായിരുന്നു.

ജഗതി ശ്രീകുമാര്‍ ഒരു നപുംസകത്തെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. സാധാരണ ജഗതിയുടെ അഭിനയം എനിക്ക് അത്ര ഇഷ്ടപ്പെടാറില്ല. പുള്ളിക്കാരന്റെ ഡയലോഗ് ഡെലിവറിയില്‍ എപ്പോഴും ഒരു കൃത്രിമത്വം ഉണ്ട് എന്നതാണ് കാരണം. ഇവിടെയും ആ കുറവ് ഉണ്ടെങ്കില്‍ തന്നെയും; ബേസിക്കലി ആ കഥാപാത്രം ആണായത് കൊണ്ട് പെരുമാറ്റത്തില്‍ മുന്നിട്ടു നില്‍ക്കുന്ന പുരുഷത്വവും, എന്നാല്‍ അതിനോടൊപ്പം ചിലപ്പോള്‍ ഏറിയും ചിലപ്പോള്‍ കുറഞ്ഞും സ്ത്രൈണത കലര്‍ന്നും ഉള്ള പ്രകടനം ജഗതിയുടെ കൈയില്‍ ഭദ്രം. കണ്ടു പഠിക്കാനുള്ളത് ആര്‍ക്കാണെന്നറിയാമോ? ദിലീപിന്!

സിനിമയില്‍ കാണിക്കുന്ന നാട്ടുകാരുടെ വേഷവിധാനങ്ങള്‍ കേരളത്തിലെ അല്ല, വടക്കേ ഇന്ത്യയിലെ ഗ്രാമീണരുടെത് പോലെയുണ്ട്. ചരിത്ര "ഭാവന" ആയതു കൊണ്ടും സ്റ്റൈലിന് പ്രാധാന്യം കൂടുതല്‍ കൊടുത്തത് കൊണ്ടും വരുന്ന ഓരോരോ കുഴപ്പങ്ങള്‍.

ഈ സിനിമയെ ഒരു മഹാസംഭവമായി പൊക്കിക്കൊണ്ട് നടക്കുന്നവരോട് സഹതാപമുണ്ട് എന്ന് മാത്രം പറയട്ടെ. "രംഗ് ദേ ബസന്തി"യുടെ സങ്കേതം കോപ്പി അടിച്ചത് കൊണ്ട് ഒരു മോശം തിരക്കഥ നല്ലതാകുമോ? എത്രയൊക്കെ ദൃശ്യവിസ്മയങ്ങള്‍ കാണിച്ചാലും അശ്രദ്ധമായ സംവിധാനത്തിന്‍റെ നിലവാരം കൂടുമോ? ഉവ്വ് എന്നാണ് നിങ്ങളുടെ ഉത്തരം എങ്കില്‍ പോയി കണ്ടോളൂ, ഈ "ഉറുമി" നിങ്ങള്‍ക്ക് ഇഷ്ടപ്പെടുക തന്നെ ചെയ്യും.

----------------------------------------------------------------------------------
*** UPDATE: 07 Apr 2011 ***
----------------------------------------------------------------------------------

"ചിത്രവിശേഷം" എന്ന സൈറ്റില്‍ ചലച്ചിത്രവിമര്‍ശനം എഴുതുന്ന ഹരിയുമായി ഉണ്ടായ ചര്‍ച്ചയില്‍ നിന്നും, ഈ റിവ്യൂവിനോട് ചില കാര്യങ്ങള്‍ കൂടി കൂട്ടിച്ചേര്‍ക്കേണ്ടതുണ്ട് എന്ന് തോന്നി. അവിടെ നിന്നും കോപ്പി ചെയ്ത കമന്‍റ് ത്രെഡ് ഇതാ (അപ്രസക്തങ്ങളായ കമന്‍റുകള്‍ ഒഴിവാക്കിയിരിക്കുന്നു):

----------------------------------------------------------------------------------

April 6, 2011 2:22:00 AM ആര്യന്‍ said...

ഈ ബ്ലോഗ്‌ വായിച്ചു തുടങ്ങിയതില്‍ പിന്നെ ആദ്യമായി, ഈ ഒരു സിനിമയുടെ കാര്യത്തില്‍, ഹരിയോട് ഞാന്‍ വിയോജിക്കുന്നു. ഒന്നാം പകുതി കഴിഞ്ഞപ്പോള്‍ ബോറടി കാരണം ഞാന്‍ തിയേറ്ററില്‍ നിന്ന് ഇറങ്ങി പോവുകയായിരുന്നു. ഞാന്‍ കണ്ടിടത്തോളം ഭാഗങ്ങള്‍ ഒരു "അന്തവും കുന്തവും" ഇല്ലാതെ എടുത്തു വെച്ചത് പോലെയാണ് എനിക്ക് തോന്നിയത്...

കാര്യകാരണങ്ങള്‍ സഹിതമുള്ള വിശദീകരണം ഇവിടെ.

----------------------------------------------------------------------------------

April 6, 2011 6:57:00 AM Haree said...

ആ പറഞ്ഞത് സ്പോയിലറെങ്കില്‍, അതില്‍ നായകനടനെ തന്നെയല്ലേ കുറ്റപ്പെടുത്തേണ്ടത്? പ്രിഥ്വി അങ്ങിനെപറഞ്ഞുവെന്ന് ഇവിടെ പറഞ്ഞത് ഒഴിവാക്കിയിട്ട് എന്തു കാര്യം?

എനിക്ക് ബോറടിയായി തോന്നിയില്ല. ആര്യന്‍ അവിടെ കാര്യകാരണങ്ങളോടെ പറഞ്ഞ പലതിനോടും യോജിക്കുവാന്‍ വയ്യ. ഒരു ഉദാഹരണം: "പിന്നെ കാണുന്നത് രാജാവും മന്ത്രിയും കൂടെ തടവുകാര്‍ക്ക് -- കേളു, വവ്വാലി -- ഊണ് വിളമ്പിക്കൊടുക്കുന്ന രംഗം." - തടവുകാര്‍ക്കല്ല ഊണ്‌ വിളമ്പുന്നത്. മകളെ രക്ഷിച്ച, ഗാമയോടും അറക്കല്‍ തറവാടിനോടും വിരോധമുള്ള (അങ്ങിനെയാണ്‌ രാജാവ് ധരിച്ചത്, അങ്ങിനെയല്ല എന്ന് അവര്‍ തിരുത്തുന്നുമില്ല), ഒരു യോദ്ധാവിനും കൂട്ടാളിക്കുമാണ്‌. ശത്രുവിന്റെ ശത്രു മിത്രം എന്ന ലോജിക്കില്‍ തന്റെ കൂടെ നിര്‍ത്തുക എന്നതാണ്‌ രാജാവിന്റെ ഉദ്ദേശം. അവിടെ അണിയറശില്‍പികള്‍ക്ക് തെറ്റിയിട്ടില്ല. തൂക്കുമരത്തിനടുത്തെ ആയിഷ പിന്നീട് കോട്ടാരത്തില്‍ പ്രത്യക്ഷപ്പെടുന്നതിലെ കണ്ടിന്യൂറ്റിയും മറ്റ് പ്രശ്നങ്ങളും(ഹസനെ രക്ഷിക്കുക എന്നതായിരുന്നു ആയിഷയുടെ ഉദ്ദേശം. അവിടെവന്ന് സംഭവങ്ങള്‍ വീക്ഷിച്ചപ്പോള്‍ നേരിട്ടെതിര്‍ക്കുക ബുദ്ധിയല്ലെന്ന് മനസിലായി. കൊല്ലുവാന്‍ നോക്കിയത് ആരാച്ചാരെയല്ല എസ്തലോയെ തന്നെ. അമ്പിന്‌ ലക്ഷ്യം തെറ്റിയപ്പോള്‍ എസ്തലോ ആയിഷയെ കണ്ടു, കേളുവും കണ്ടു. അങ്ങിനെയാണ്‌ ഇരുവരും കൊട്ടാരത്തില്‍ എത്തുന്നത്. എയ്യുന്നത് കൊട്ടാരത്തിലെ ഒരു ജാലകത്തിലൂടെയാണ്‌, ആ കെട്ടിടം ഇതിനോട് വളരെയടുത്താണ്‌ എന്ന സൂചനയും തരുന്നുണ്ട്.), സന്തോഷ് ശിവന്റെ ക്യാമറക്ക് വേണ്ടി പോസിംഗ് എന്ന ആരോപണം (അതിനപ്പുറം അവരുടെ നില അങ്ങിനെ പകര്‍ത്തുന്നതിലേക്ക് ക്യാമറ ചെന്നെത്തുകയാണ്‌.); ഇങ്ങിനെ പലതിലും ആര്യന്‍ കണ്ടതിന്റെ പ്രശ്നവുമുണ്ട്. സംഭാഷണത്തിലും ചില ഗാനങ്ങളിലും മറ്റുമുള്ള പ്രശ്നങ്ങള്‍ ഇവിടെ വിശേഷത്തിലും പറഞ്ഞിട്ടുണ്ട്.

ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് നന്ദി. :)

----------------------------------------------------------------------------------

April 6, 2011 2:15:00 PM Arun Gopalakrishnan said...

@ ശ്രീമാന്‍ ആര്യന്‍, താങ്കള്‍ സ്വന്തം ബ്ലോഗില്‍ പ്രസിദ്ധീകരിച്ച റിവ്യൂവില്‍ നിന്നും താങ്കളുടെ രാഷ്ട്രീയം
വെളിവാകുന്നു . ഇതാ, ഈ വാചകങ്ങള്‍ ശ്രദ്ധിക്കൂ:
"ഏതായാലും ആ കാലത്തെ സ്ത്രീകള്‍ക്ക് ഉണ്ടായിരുന്ന വിലക്കുകളും, വിശേഷിച്ചും ഉന്നതകുലജാതകള്‍ക്ക് ഭൂഷണമായി കരുതപ്പെട്ടിരുന്ന,
അന്തസ്സിന്‍റെ ഭാഗമായി അവര്‍ പാലിച്ചിരുന്ന സദാചാര മൂല്യങ്ങളും ഒക്കെ പരിഗണിക്കുമ്പോള്‍ ഇങ്ങനെ ഒരു രംഗം അങ്ങേയറ്റം അനുചിതം
എന്നേ പറഞ്ഞുകൂടാവൂ."
കേരളചരിത്രം അല്പമെങ്കിലും വായിച്ചെങ്കിലും അറിവുള്ള ഒരാളും പറയാന്‍ ഇടയില്ലാത്തത് ആണ്
ഈ വാചകങ്ങള്‍. അത് പോലെ തന്നെ, ഇദ്ദേഹം അറയ്ക്കല്‍ ബീബിയുറെയും മറ്റും കഥകള്‍ കേട്ടിട്ടില്ല എന്ന് തോന്നുന്നു.
സാമൂതിരി രാജാവ് അറബ് മുസ്ലീം വര്‍ത്തകരെ കോഴിക്കോട്ടു കൊണ്ടു വന്നു കുടി പാര്‍പ്പിക്കുകയും
ചില മുസ്ലിം പ്രമാണിമാര്‍ ഹിന്ദു പ്രഭുകുമാരിമാരെ വേള്‍ക്കുകയും ചെയ്തു എന്നത് ചരിത്രമാണ്.
(താങ്കള്‍ കരുതുന്നത് പോലെയുള്ള അസ്പൃശ്യത മഹമ്മദീയര്‍ക്ക് ഇല്ലായിരുന്നു എന്ന് തന്നെ.)

----------------------------------------------------------------------------------

April 7, 2011 3:13:00 AM ആര്യന്‍ said...

@ഹരി:

ഹരി പറഞ്ഞ കാര്യങ്ങള്‍ ആ രീതിയിലും ഞാന്‍ ചിന്തിക്കാതിരുന്നില്ല.

എത്ര വലിയ വീരനായാലും ഒരു രാജാവ് ഒപ്പം ഇരുത്തി അങ്ങ് ബഹുമാനിക്കും എന്ന് എനിക്ക് തോന്നിയില്ല. അന്നത്തെ കാലം, ആര്‍ക്കും നിശ്ചയം പോര. അത് പോട്ടെ എന്ന് വെക്കാം.

തൂക്കുസ്ഥലത്ത് നിന്നും ഉള്ള മാറ്റം: അത് ഹരി പറഞ്ഞതു പോലെ തന്നെ ആവാം ഉദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ അത് ദൃശ്യഭാഷയില്‍ പറയണ്ടേ? ആയിഷ കുതിരപ്പുറത്ത്‌ പാഞ്ഞു പോകുന്ന ഒരു ഷോട്ട് മതിയായിരുന്നല്ലോ. ഞാന്‍ ഒരു കഥ പറയുകയാണ്‌. "വീണു കിടന്ന വലിയഹസ്സനെ ആയിഷ പിടിച്ച് എഴുന്നേല്‍പ്പിച്ചു. അവള്‍ ജാലകത്തിലൂടെ ലക്ഷ്യം നോക്കി." -- ഇങ്ങനെ പറയുമോ? ഇതിനിടക്ക്‌ ആയിഷ എന്തിന്, എങ്ങനെ, കോട്ടയിലേക്ക് മടങ്ങി എന്ന് പറഞ്ഞില്ലെങ്കില്‍ അത് അസംബന്ധമാണ്. അത് തന്നെയാണ് സിനിമയില്‍ സംഭവിച്ചതും.

ആയിഷയെ ഗാമ കണ്ടോ എന്ന് ഞാന്‍ ഓര്‍ക്കുന്നില്ല എന്ന് സമ്മതിക്കുന്നു. കണ്ടു എങ്കില്‍ ആ പോയിന്‍റും ശരിയാകും. എന്റെ റിവ്യൂവില്‍ ഇനി വരുന്നവര്‍ക്ക് കൺഫ്യൂഷന്‍ ഉണ്ടാകാത്ത വിധത്തില്‍ തിരുത്തുന്നതാണ്. തൂക്കുസ്ഥലത്ത് നേരിട്ടു ചെന്ന് കുഴപ്പം ഉണ്ടാക്കിയ കേളുവിനെ വിട്ട് ദൂരെയിരിക്കുന്ന ആയിഷയെ പിടിക്കാന്‍ അവര്‍ പോകുന്നതും, ഗാമയെ ആണ് ലക്ഷ്യം വെച്ചത് എന്ന് വരുമ്പോള്‍ ശരിയാകുന്നു. എന്നാല്‍ അവിടെയും മുന്‍പ്‌ പറഞ്ഞതു പോലെ ദൃശ്യഭാഷയുടെ പ്രയോഗം അപൂര്‍ണമായിരിക്കുന്നു. ഗാമയും പടയാളികളും കോട്ടയിലേക്ക് തിരിക്കുന്നത് കാണിക്കണ്ടേ? വേണ്ട എന്ന് സിനിമ ഇഷ്ടപ്പെട്ടവര്‍ വാദിച്ചേക്കാം. എന്നാല്‍ അത് സന്ദര്‍ഭത്തിന്‍റെ അവ്യക്തത കൂട്ടുകയാണ് ചെയ്യുന്നത് എന്നാണ് എന്‍റെ പക്ഷം. വലിയ ഹസ്സനും കേളുവും കൂടി ഒരു സംഘം പടയാളികളെ നേരിടുന്ന രംഗത്തിന് പിന്നാലെയാണ് ഈ രംഗം എന്നും ഓര്‍ക്കണം. അവിടെ കേളു പെട്ടെന്ന് കോട്ടയിലേക്ക് പോകാനുള്ള കാരണം വ്യക്തമാക്കിയേ തീരൂ.

ക്യാമറക്ക്‌ വേണ്ടി പോസ് ചെയ്യുന്നു എന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നു. പല ഷോട്ടുകളും ഏച്ചുകെട്ടിയത് പോലെ തോന്നും -- ആദ്യം ആക്ഷൻ, എന്നിട്ട് പിന്നെ വേറെ ഒരു ഷോട്ട് ആയിട്ടാണ് നായകന്റെയോ നായികയുടെയോ സ്റ്റൈലിലുള്ള നില്‍പ്പ് കാണിക്കുന്നത്. അത് ബോറല്ലേ? "അവരുടെ നില അങ്ങിനെ പകര്‍ത്തുന്നതിലേക്ക് ക്യാമറ ചെന്നെത്തുകയാണ്‌" എന്ന് എങ്ങനെ തോന്നും?

@അരുണ്‍:

ആദ്യമേ ഒരു കാര്യം പറയാന്‍ ഉള്ളത് -- എനിക്ക് ആരോടും ജാതി/മതം ഇവയുടെ പേരില്‍ വിരോധം ഇല്ല. ഇനി ഞാന്‍ പറയാന്‍ പോകുന്നതിനെ അങ്ങനെ വ്യാഖ്യാനിക്കരുത്. മുസ്ലിം വർത്തകര്‍ക്ക് അന്നത്തെ കാലത്ത് ഉണ്ടായിരുന്ന സ്ഥാനത്തെപ്പറ്റി ഒക്കെ എനിക്ക് അറിയാമായിരുന്നു. എന്നാല്‍! പ്രമാണികള്‍ക്ക് രാജാക്കന്മാരുമായി സഖ്യവും പ്രഭുപദവിയും ബഹുമാനവും ഒക്കെ കിട്ടിയിരുന്നു എങ്കിലും, സാധാരണക്കാരായ മുസ്ലീങ്ങള്‍ക്ക് അയിത്തം ബാധകമായിരുന്നു. അതും ചരിത്രമാണ്. അപകടത്തില്‍ നിന്ന് രക്ഷിച്ചു എന്ന ഒറ്റക്കാരണം കൊണ്ട് മാത്രം ഒരാളെ കിടക്കയിലേക്ക് ക്ഷണിക്കാന്‍ മാത്രം തറയാണോ ഒരു പ്രിന്‍സസ് എന്നാണ് താങ്കള്‍ ക്വോട്ട് ചെയ്ത വാക്യങ്ങളില്‍ ഞാന്‍ ഉദ്ദേശിച്ചത്. പിന്നെ വിവാഹത്തിന്‍റെ കാര്യം: ഏതു മതക്കാരനായാലും, പണവും പദവിയും ഇല്ലാത്ത ഒരുത്തനെ മകള്‍ സ്നേഹിക്കുന്നത് തന്തപ്പടിക്ക് ഇഷ്ടപ്പെടുമോ? ഇതൊക്കെയല്ലാതെ താങ്കള്‍ എന്‍റെ "രാഷ്ട്രീയം" എന്ന് ഉദ്ദേശിച്ച സാധനത്തിന് എന്‍റെ റിവ്യൂവുമായി ബന്ധമില്ല. (ഞാന്‍ ഒരു അബൂബക്കര്‍ അല്ല എന്ന്! എന്നാല്‍ ഈ സിനിമയെപ്പറ്റി അദ്ദേഹം എഴുതിയ റിവ്യൂ എന്‍റെ കാഴ്ചപ്പാടുകളുമായി വളരെയധികം യോജിക്കുകയും ചെയ്യുന്നു. "ട്രാഫിൿ"ന്‍റെ കാര്യത്തില്‍ നേരെ മറിച്ചാണെങ്കിലും.)

Thursday, January 20, 2011

Enable all input fields

How to enable all input fields (textboxes, checkboxes, selection lists etc.) on any webpage?

Simple.

  1. Drag this link to your Bookmarks/Favourites toolbar: [♣]

  2. Go to the desired page, and click the "[♣]" button on the Bookmarks/Favourites toolbar.

  3. Bob's your uncle.

Sunday, October 3, 2010

എന്തിരന്‍... റിവ്യൂ

തീര്‍പ്പ്‌: ഭേദപ്പെട്ട ഒരു "തട്ടുപൊളിപ്പന്‍" ചിത്രം!

തട്ടുപൊളിപ്പന്‍ എന്ന്‌ പറഞ്ഞാല്‍ മോശം സാധനം എന്നല്ല, കേട്ടോ. ചില ബി-ഗ്രേഡ്‌ സിനിമകള്‍ കണ്ടിട്ടില്ലേ: അവയില്‍ മിക്കവാറും predictable ആയ അല്ലെങ്കില്‍ cliched ആയ സന്ദര്‍ഭങ്ങള്‍, സംഭാഷണങ്ങള്‍, ഒക്കെ ആയിരിക്കും ഉണ്ടാവുക - സിനിമയുടെ പല ഭാഗങ്ങളും "ഇപ്പം ചളമാക്കും" എന്ന്‌ നമ്മള്‍ പ്രതീക്ഷിക്കും; എന്നാല്‍, അവിടം നാം ഉദ്ദേശിച്ചതു പോലെ ചളമാക്കാതെയോ ചിലപ്പോള്‍ നമ്മള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ നല്ലതാക്കിയോ ചിത്രം പ്രേക്ഷകരെ impress ചെയ്യിക്കും. അങ്ങനെ ഒടുവില്‍ ഒരു "തരക്കേടില്ലാത്ത" സിനിമ കണ്ടു എന്ന illusion അത്‌ നമ്മളില്‍ ഉണ്ടാക്കിക്കളയും. ങാ, ആ വകുപ്പില്‍ പെടും ഇന്‍ഡ്യയില്‍ ഇന്നു വരെ നിര്‍മ്മിക്കപ്പെട്ടവയില്‍ വെച്ച്‌ ഏറ്റവും ചെലവേറിയ, ശങ്കര്‍-രജ്നി-ഐശ്വര്യ ടീമിന്‍റെ ഈ "യന്ത്രമനുഷ്യ"നും.

"അപ്പോള്‍ എന്തൊക്കെയോ കുഴപ്പങ്ങള്‍ ഉണ്ട്‌, അല്ലേ... ?"

അതെ. എന്നാല്‍ കുഴപ്പങ്ങള്‍ രണ്ടാമത്‌ നില്‍ക്കട്ടെ. ആദ്യം ചിത്രത്തില്‍ നല്ലത്‌ എന്തൊക്കെയുണ്ട്‌ എന്ന്‌ പറയാം.

1. രജനീകാന്ത്‌ - (നിര്‍ത്തിയിട്ട്‌ പോകാന്‍ വരട്ടെ!) "സ്റ്റൈല്‍" എന്ന പേരില്‍ സാധാരണ കാണിക്കാറുള്ള ഗോഷ്ഠികള്‍ ഇല്ല. പഞ്ച്‌ ഡയലോഗുകള്‍ ഇല്ല. എന്തിന്‌, രാമാനന്ദ്‌ സാഗര്‍ സീരിയലിലെ അസുരന്‍മാരുടേത്‌ പോലെയുള്ള "ആഹാഹാഹഹഹ്ഹഹാ" എന്നുള്ള ആ തൊള്ള തുറന്നുള്ള അട്ടഹാസം പോലും സിനിമയില്‍ ഒരു തവണയേ വരുന്നുള്ളൂ. അതു കൂടാതെ, റോബോട്ട്‌ ആയി വരുന്ന രംഗങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്ന വളരെ controlled ആയ അഭിനയവും. (വസീഗരന്‍ മോശമാണെന്നല്ല, കേട്ടോ - എന്നാല്‍ റോബോട്ടിനാണ്‌ കൂടുതല്‍ effort വേണ്ടത്‌. അത്‌ രജ്നി കൊടുത്തിട്ടും ഉണ്ട്‌.) പിന്നെ അണ്ണനെ ഇത്രയും സുന്ദരനായി ആയി വേരെ ഒരു സിനിമയിലും കണ്ടിട്ടേ ഇല്ല എന്നതാണ്‌ സത്യം. ചില രംഗങ്ങളില്‍ ഐശ്വര്യക്ക്‌ രജ്നിയെക്കാള്‍ പ്രായം തോന്നിക്കും ("കാതല്‍ അണുക്കള്‍..." എന്ന പാട്ട്‌ വരുമ്പോള്‍ ശ്രദ്ധിക്കുക!) എന്ന്‌ പറഞ്ഞാല്‍ കഴിഞ്ഞല്ലോ.

2. ഐശ്വര്യാ റായ്‌ ബച്ചന്‍ - ഇപ്പോഴും ഐശ്വര്യ തന്നെയാണ്‌ നമ്മുടെ മിസ്സ്‌ യൂണിവേഴ്സ്‌ എന്ന്‌ പറഞ്ഞാല്‍ തെറ്റുണ്ടോ? സുന്ദരിയായിരിക്കുക എന്നജോലി മാത്രമേ സിനിമയില്‍ മാഡത്തിന്‌ പ്രധാനമായും ചെയ്യാനുള്ളൂ എന്നുള്ളത്‌ വേറൊരു കാര്യം. എന്നാല്‍, അഭിനയിക്കേണ്ടി വരുന്ന സീനുകളിലും ചേച്ചി ഒട്ടും മോശമല്ല താനും. ("ഇരുമ്പിലേ ഒരു ഇദയം" എന്ന ഗാനരംഗത്തിലെ ഐശ്വര്യയുടെ "റോബോ-ഗേള്‍" ലുക്ക്‌ ജോറാണ്‌ കെട്ടാ... )

3. സ്പെഷ്യല്‍ ഇഫക്റ്റ്സ്‌ - ലവനല്ലേ താരം! ചില സ്ഥലങ്ങളില്‍ അത്രക്കങ്ങട്‌ ക്ളച്ച്‌ പിടിക്കണില്യാന്ന്‍‌ച്ചാലും (ഉദാ: ചിറ്റി പ്രസവം എടുക്കുമ്പോള്‍ കമ്പ്യൂട്ടര്‍ സ്ക്രീനിലേക്ക്‌ പ്രക്ഷേപണം ചെയ്യുന്ന ഗര്‍ഭസ്ഥശിശുവിന്‍റെ വീഡിയോ; ക്ളൈമാക്സിലെ ചില ഭാഗങ്ങള്‍), സംഗതികളൊക്കെ പൊതുവേ "ക്ഷ" തന്ന്യാണ്‌ട്ടോ. ഗ്രാഫിക്സിനെപ്പറ്റി കൂടുതല്‍ ഒന്നും പറയുന്നില്ല, ഒക്കെ കണ്ട്‌ തന്നെ അറിയുക. ഇതിനോടകം പ്രശസ്തി നേടിക്കഴിഞ്ഞ മലയാളിയായ സാബു സിറിലിന്‍റെ കലാസംവിധാനവും ജോര്‍.

പിന്നെ റഹ്‌മാന്‍റെ കിടിലന്‍ പാട്ടുകള്‍, ശങ്കറിന്‍റെ സംവിധാനം. കഴിഞ്ഞു!

ഇനി നമുക്ക്‌ ശങ്കറിന്‍റെ ഈ യന്ത്രമനുഷ്യനില്‍ എന്തൊക്കെ "ബഗ്സ്‌" ഉണ്ടെന്ന്‌ നോക്കാം.

ഇത്‌ ഒരു തട്ടുപൊളിപ്പന്‍ സിനിമ ആണെന്ന്‌ തുടക്കത്തിലേ പറഞ്ഞു. നല്ല ഒരു കഥ എന്നത്‌ ശങ്കറിന്‌ ഉണ്ടാക്കാന്‍ വളരെ പ്രയാസമുള്ള ഒന്നാണ്‌ എന്ന്‌ നമ്മള്‍ വീണ്ടും കാണുകയാണ്‌ ഇവിടെ. പല സന്ദര്‍ഭങ്ങളും convincing അല്ല. ഡാനി ഡെന്‍സോങ്പാ (December 16 എന്ന ഹിന്ദി സിനിമ കണ്ടിട്ടുണ്ടോ, ആരെങ്കിലും?) അവതരിപ്പിക്കുന്ന പ്രൊഫസര്‍ ബോറാ (ആശാന്‍റെ പ്രകടനം ഒട്ടും ബോറല്ല, കേട്ടോ) എന്ന കഥാപാത്രം വസീഗരന്‍റെ proposal തള്ളിക്കളയാന്‍ പറയുന്ന കാരണം വളരെ ബാലിശം. അത്‌ കേള്‍ക്കേണ്ട താമസം, മറുത്തൊരക്ഷരം പറയാതെ പെട്ടിയും എടുത്ത്‌ സ്ഥലം വിടുന്ന കുറേ മ.ബു. സയന്‍റിസ്റ്റുകളും. അത്‌ പോലെ, തീയില്‍ പെട്ട്‌ മരിക്കാന്‍ പോകുന്ന ആള്‍ക്ക്‌ നഗ്നത മറയ്ക്കുന്നതായിരിക്കുമോ അതോ ജീവന്‍ രക്ഷിക്കുന്നതായിരിക്കുമോ പ്രധാനം? കുറച്ചു കൂടി sensible ആയ ഒരു സന്ദര്‍ഭം ഉണ്ടാക്കാന്‍ ശങ്കറിന്‌ സമയം കിട്ടാഞ്ഞതാണോ, അതോ പ്രേക്ഷകരുടെ ബുദ്ധിനിലവാരത്തെ കുറച്ച്‌ കണ്ടതാണോ? ഇനിയുമുണ്ട്‌ ഇത്തരം സാധനങ്ങള്‍:

1. ചിറ്റി ഓരോന്ന്‌ ചെയ്യുമ്പോഴും സ്ക്രീനില്‍ തെളിയുന്ന, അതു പോലെ മറ്റ്‌ പല അവസരങ്ങളിലും - എന്താണ്‌ സംഭവിക്കുന്നതെന്ന്‌ പ്രേക്ഷകരെ മനസ്സിലാക്കിക്കാന്‍ വേണ്ടി - യന്ത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന, "സ്റ്റാറ്റസ്‌ മെസ്സേജു"കള്‍. ഇത്‌ എത്ര ബാലിശമാണെന്ന്‌ പറയാന്‍ എനിക്ക്‌ വാക്കുകള്‍ ഇല്ല. ഹോളിവുഡ്‌ ക്ളാസ്‌ സിനിമയാണത്രേ, ഹോളിവുഡ്‌. ഇതാ ചില ഉദാഹരണങ്ങള്‍. ഹോളിവുഡിലെ ഏറ്റവും കൂതറ സംവിധായകന്‍ പോലും ഇവ കണ്ടാല്‍ കളിയാക്കി ചിരിക്കും:

Driving Mode

Magnet Mode

Mosquito Mode (WTF? എന്ന്‌ ചോദിക്കണ്ട, അതിന്‍റെ കഥ പിന്നാലെ വരുന്നുണ്ട്‌!)

Uploading Worm... (ചിറ്റിയുടെ നെറ്റ്‌വര്‍ക്കില്‍ കുഴപ്പം ഉണ്ടാക്കാനുള്ള ശ്രമത്തിനിടയില്‍ വസീഗരന്‍റെ കമ്പ്യൂട്ടറിന്‍റെ മോണിട്ടറില്‍ തെളിയുന്നത്‌. )

Worm Uploaded

Deworming... (ഇത്‌ ചിറ്റിയുടെ മറ്റൊരു internal feedback. Terminator-ല്‍ നിന്നാവും വസീഗരന്‌ ഈ ഐഡിയ കിട്ടിയത്‌. ഇതില്ലെങ്കില്‍ തന്‍റെ പ്രോസസ്സര്‍ ഇപ്പോള്‍ എന്താണ്‌ ചെയ്യുന്നതെന്ന്‌ അറിയാതെ പാവം ചിറ്റി ചുറ്റിപ്പോയേനെ!)

Select All Robots (ചിറ്റിയെ പിടികൂടിക്കഴിഞ്ഞ്‌ robot army-യെ deactivate ചെയ്യാന്‍ വസീഗരന്‍ ശ്രമിക്കുന്നു. ചിറ്റിയുടെ വയറ്റിലുള്ള ഒരു control panel തുറക്കുമ്പോള്‍ അതിന്‍റെ മോണിറ്ററില്‍ തെളിയുന്ന സന്ദേശം. എല്ലാ evil robots-ഉം ഇത്രയും user friendly ആയിരിക്കുമോ ആവോ?)

2. ചിറ്റി കൊതുകിനെ പിടിക്കാന്‍ പോകുന്ന scene: WTF?

3. ശിവജി ഇഴയുന്നു, എന്തിരന്‍ പായുന്നു: ശിവജി എന്ന ചിത്രത്തിന്‍റെ രണ്ടാമത്തെ ഏറ്റവും വലിയ കുഴപ്പം (ഒന്നാമത്തേത്‌ കഥയില്ലായ്മ) അതിന്‍റെ speed ആയിരുന്നു. വെറുതെ ഇട്ട്‌ വലിച്ച്‌ നീട്ടി മനുഷ്യനെ ബോറടിപ്പിച്ച്‌... ഇവിടെ എന്തിരനില്‍ സംഭവിക്കുന്നത്‌ അതിന്‍റെ നേരെ വിപരീതമാണ്‌. പല ഭാഗങ്ങള്‍ക്കും - വിശേഷിച്ചും, റോബോട്ടിനെ നിര്‍മ്മിക്കുന്നതും നശിപ്പിക്കുന്നതും - വേഗം ആവശ്യത്തിലും കൂടിപ്പോയിട്ടില്ലേ എന്ന്‌ തോന്നും. സിനിമയിലെ വളരെ പ്രധാനപ്പെട്ട രണ്ട്‌ സംഭവങ്ങളായ ഇവക്ക്‌ കുറച്ച്‌ കൂടുതല്‍ സമയം വേണ്ടിയിരുന്നു. സന്ദര്‍ഭവുമായി ഇഴുകിച്ചേരാന്‍ പ്രേക്ഷകര്‍ക്ക്‌ സമയം കൊടുത്തെങ്കിലേ അവക്ക്‌ സംവിധായകന്‍ ഉദ്ദേശിക്കുന്ന - അല്ലെങ്കില്‍ പ്രേക്ഷകര്‍ സിനിമയില്‍ നിന്നും പ്രതീക്ഷിക്കുന്ന - ആ ഒരു impact ഉണ്ടാവുകയുള്ളൂ എന്നാണ്‌ ഞാന്‍ കരുതുന്നത്.

4. ചിറ്റി വെര്‍ഷന്‍ 2.0-യുടെ രൂപം. ദാ, കണ്ടില്ലേ:

Chitti V2.0

ശരിക്കും? രജനീകാന്തിനെ ഇത്രയും വൃത്തികെട്ട ഒരു കോലത്തില്‍ വേറെ ഏതെങ്കിലും സിനിമയില്‍ കണ്ടിട്ടുണ്ടോ? ഈ വേഷം വിക്രമിനോ മറ്റോ ആയിരുന്നെങ്കില്‍ ചേര്‍ന്നേനെ; രജ്നിക്ക്‌ ഇല്ല. ശരിക്കും, ഇതിനേക്കാള്‍ നല്ല ഏതെല്ലാം രീതിയില്‍ രജ്നിയുടെ appearance മാറ്റാമായിരുന്നു. ഇത്‌ മെനകേടാണെന്ന്‌ പറയാന്‍ സെറ്റില്‍ ആര്‍ക്കും ധൈര്യം ഇല്ലാതെ പോയോ? അതോ, വില്ലന്‍ ആയതു കൊണ്ട്‌ ഇത്തിരി കൂതറ ലുക്ക്‌ ആയിക്കോട്ടെ എന്ന്‌ സംവിധായകന്‍ കരുതിയോ? എന്തായാലും ഇത്‌ വേണ്ടായിരുന്നു, എന്‍റെ ശങ്കരേട്ടാ! ദയവ്‌ ചെയ്ത്‌ ഇമ്മാതിരി കോ...ത്താഴത്തെ പണി മേലാല്‍ ഒരു actor-നിട്ടും ചെയ്തേക്കല്ലേ...

5. Dismantle ചെയ്യപ്പെട്ടിട്ട്‌ ഇരുപത്‌ വര്‍ഷം കഴിഞ്ഞും ചിറ്റി തന്നെയാണോ ലോകത്തിലെ ഏറ്റവും advanced ആയ humaniod റോബോട്ട്‌? അതെന്താ, വസീഗരന്‍റെ അത്രയും ബുദ്ധി ഉള്ള വേറെ ഒരാളും ഭൂമിയില്‍ ഉണ്ടായില്ലേ?

അങ്ങനെയങ്ങനെ, പറഞ്ഞ്‌ പോകാനാണെങ്കില്‍ കുറവുകള്‍ ഏറെയുണ്ട്‌ എന്തിരന്‌. എന്നാല്‍, തുടക്കത്തില്‍ പറഞ്ഞത്‌ പോലെ, ചളമാക്കാമായിരുന്ന പലതും അങ്ങനെയാക്കാതെ രക്ഷിച്ചിട്ടുണ്ട്‌ ശങ്കര്‍. അദ്ഭുത കഴിവുകള്‍ ഉള്ള ഒരു യന്ത്രമനുഷ്യന്‍ മനുഷ്യരുമായി ഇടപഴകി അവരുടെ ജീവിതത്തിന്‍റെ ഒരു ഭാഗമായിത്തീരുന്ന situation പുതുമയുള്ള ഒന്നാണ്‌. അത്‌ വളരെ നന്നായി തന്നെ ശങ്കര്‍ എടുത്തിട്ടുണ്ട്‌. അതു പോലെ, ഗാനരംഗങ്ങളിലും ശങ്കറിന്‍റെ പ്രാഗത്ഭ്യം നമുക്ക്‌ കാണാം. ("കൂട്ടം കൂട്ടം പാര്‌... ഉന്‍ ഓട്ടോഗ്രാഫുക്കാ..." എന്ന line-നോടൊപ്പം കാണിക്കുന്ന shot ശ്രദ്ധിച്ചാല്‍ മതി, ശങ്കറിനെ ഈ പണി ആരും പഠിപ്പിക്കേണ്ടതില്ല എന്ന്‌ മനസ്സിലാക്കാന്‍.) എന്നാല്‍, ഗാനരംഗങ്ങളിലെ choreography അത്ര പോരാ എന്ന്‌ പലയിടത്തും തോന്നുകയും ചെയ്യും. "Boom... Boom... Robo Da..." എന്ന പാട്ടിന്‍റെ energy നൃത്തച്ചുവടുകളില്‍ ഇല്ല. മറ്റ്‌ പാട്ടുകളിലും robot വേഷം കെട്ടി വരുന്ന dancers-ന്‍റെ ചലനങ്ങള്‍ perfect sync-ല്‍ ആണെന്ന്‌ പറഞ്ഞു കൂടാ.

പ്ളസ്‌ പോയിന്‍റുകളും മൈനസ്‌ പോയിന്‍റുകളും എല്ലാം കണക്കിലെടുത്ത്‌ ഞാന്‍ ഈ ചിത്രത്തിന്‌ ഒരു 3.5/5 റേറ്റിങ്ങ്‌ കൊടുക്കും. മണിരത്നത്തിന്‍റെ "രാവണന്‍" ഞാന്‍ കണ്ടിരുന്നു. ഒരു കാരണവശാലും എന്‍റെ ശത്രുക്കളോട്‌ പോലും പോയി കാണാന്‍ ഞാന്‍ പറയില്ലാത്ത ഒരു പാതി വെന്ത (അതോ കാല്‍ ഭാഗം വെന്തതോ?) പ്രൊഡക്റ്റ്‌ ആയിരുന്നു ആ സിനിമ. എന്നാല്‍, "എന്തിരന്‍" ഏകദേശം ഒരു 80-85% ഒക്കെ ഒത്തിട്ടുണ്ട്‌ എന്ന്‌ പറയാം. പിന്നെ, "perfect" എന്ന്‌ പറയാനാവില്ലെങ്കിലും ഒരു സയന്‍സ്‌ ഫിക്‌ഷന്‍ സിനിമക്ക്‌ വേണ്ട ലക്ഷണങ്ങള്‍ എല്ലാം തികഞ്ഞ ആദ്യത്തെ ഇന്‍ഡ്യന്‍ സിനിമ ആയതു കൊണ്ടും, പിന്നെ ഈ പോസ്റ്റില്‍ പറഞ്ഞ മറ്റ്‌ അനുകൂലമായ കാരണങ്ങള്‍ കൊണ്ടും, ഇത്‌ അങ്ങനെ അങ്ങ്‌ മിസ്സ്‌ ചെയ്യാന്‍ പാടില്ലാത്ത ഒരു ചിത്രമാണ്‌ എന്നാണ്‌ ചലച്ചിത്രപ്രേമികളോട്‌ എനിക്ക്‌ പറയാനുള്ളത്‌.

Tuesday, July 20, 2010

ബെര്‍ളി തോമസിന് ഒരു തുറന്ന കത്ത്

(ബെര്‍ളി തോമസിന്‍റെ ഈ പോസ്റ്റിന് മറുപടിയായി ഞാന്‍ എഴുതിയ കമന്‍റ്. ഇവിടെ പോസ്റ്റ്‌ ചെയ്യണം എന്ന് തോന്നി. വിവരം ഉള്ളവര്‍ അത് ഇല്ലാത്തവര്‍ കാണിക്കുന്ന കോപ്രായങ്ങളെ വിമര്‍ശിക്കും. അത് തെറ്റാണെന്നും അസൂയ കൊണ്ടാണെന്നും ഒക്കെ പറയുന്നത് എങ്ങനെ സഹിക്കും?)

"Epic" browser-നെപ്പറ്റി മാതൃഭൂമിയില്‍ വന്ന ഈ ലേഖനത്തിന്റെ പേജില്‍ ഞാന്‍ എഴുതിയ കമന്‍റ് ഇങ്ങനെ:

"There are like a brazillion free web browsers out there, so this one would hardly be a competition to any of the existing market leaders (IE-Fx-Chrome-Opera). So you can't say something like "ബ്രൗസിങ് രംഗത്തെ ലോക മേലാളന്മാരെ വെല്ലുവിളിച്ചുകൊണ്ട് ഇന്ത്യയില്‍ നിന്നൊരു ബ്രൗസര്‍" . That'd sound like bullsh*t to anyone who knows a thing or two about web browsers".

ആ പറഞ്ഞതില്‍ ഞാന്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുകയും ചെയ്യുന്നു. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ഈ ബ്രൌസര്‍ കൂടുതല്‍ പ്രയോജനപ്പെട്ടേക്കാം; അത് കൊണ്ട് മറ്റു ബ്രൌസറുകളുടെ മാര്‍ക്കറ്റ് ഷെയറില്‍ കാര്യമായ ഒരു മാറ്റവും ഉണ്ടാകാന്‍ പോകുന്നില്ല. ഇത്തരം കാര്യങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയാണ് മരുഭൂമിയുടെ ഈ റിപ്പോര്‍ട്ടില്‍ പ്രതിഫലിക്കുന്നത്.

About the new font with the rupee symbol:

Any lay user can create a font. Only things needed are: 1) A good font editor program 2) Any font installed on your PC, which will be used as a template. So what the Kasargodu team had basically done is that, they opened an existing font, like Arial or something, in the editor; and they changed one symbol - yes, only ONE symbol - to look like the Rupee symbol. ഇത്രയും നിസ്സാരമായ ഒരു കാര്യം മാദ്ധ്യമങ്ങള്‍ ഇങ്ങനെ ആഘോഷിക്കുന്നത് കാണുമ്പോള്‍, ഇതിനെയൊക്കെപ്പറ്റി ശകലം എങ്കിലും വിവരം ഉള്ളവര്‍ക്ക് പ്രതികരിക്കാതെ ഇരിക്കാന്‍ പറ്റില്ല. "ഉഗാണ്ടയില്‍ ഒരാള്‍ "നെല്ല്" എന്ന ഒരു ധാന്യം ഉണ്ട് എന്നും അത് വേവിച്ചു കഴിക്കാന്‍ കൊള്ളാവുന്നതാണ് എന്നും കണ്ടു പിടിച്ചു. ആ കണ്ടു പിടുത്തത്തിന് നോബല്‍ സമ്മാനം കൊടുക്കാന്‍ നോബല്‍ കമ്മിറ്റി തീരുമാനിച്ചു." -- ഇങ്ങനെ ഒരു പത്രവാര്‍ത്ത ഒന്ന് ആലോചിച്ചു നോക്കിക്കേ, അപ്പോള്‍ മനസ്സിലാവും ഞങ്ങള്‍ ഐ.ടി. പ്രൊഫഷനലുകളുടെ മാനസികാവസ്ഥ. And yes, of course, the pages that use this symbol will soon become outdated. യൂണികോഡില്‍ ചിഹ്നം add ചെയ്യുകയും ആളുകള്‍ അതിലേക്കു മാറുകയും ചെയ്യുമ്പോള്‍. അതിനു വലിയ കാലതാമസം ഒന്നും ഉണ്ടാവില്ല!

(സമയക്കുറവു കൊണ്ടാണ്, അല്ലെങ്കില്‍ കുറച്ചു കൂടി വിശദമായ ഒരു മറുപടി പോസ്റ്റ്‌ തന്നെ എഴുതിയേനെ. ചുരുക്കിയാണ് പറഞ്ഞിരിക്കുന്നതെങ്കിലും കാര്യങ്ങള്‍ ഇതു വരെ ശരിക്ക് മനസ്സിലായിട്ടില്ലാത്തവര്‍ക്ക് ഇപ്പോള്‍ മനസ്സിലായിക്കാണും എന്ന് വിശ്വസിക്കുന്നു.)

Tuesday, July 7, 2009

സിന്ധുനദിയുടെ തീരത്ത് - 3

"ദി ഹിന്ദു" പത്രത്തിന്‍റെ മെയ്‌ മൂന്നാം തീയതിയിലെ ഞായറാഴ്ചപ്പതിപ്പില്‍ പദ്മശ്രീ ജേതാവായ എപ്പിഗ്രഫിസ്റ്റ് ഐരാവതം മഹാദേവന്‍ എഴുതിയ "The Indus ‘non-script’ is a non-issue" എന്ന ലേഖനത്തിലേക്കുള്ള ലിങ്ക് ഇവിടെ.

ഇത് ആ ലേഖനത്തോടൊപ്പം കൊടുത്തിരുന്ന പുരാതന സൈന്ധവ മുദ്രകളുടെ ഒരു ചിത്രം:

Indus Seal

ഈ ചിത്രത്തെ കെ. കെ. രാമന്‍റെ രീതിയില്‍ നമുക്ക് ഒന്ന് വ്യാഖാനിക്കാന്‍ ശ്രമിച്ചാലോ?

(1), (2) എന്നിങ്ങനെ അടയാളപ്പെടുത്തിയ ഭാഗങ്ങള്‍ മാത്രമേ എനിക്ക് 12 വര്‍ഷം മുന്‍പ് കണ്ട് മറന്ന ഒരു പത്രത്താളിലെ ചിഹ്നങ്ങളുമായി ബന്ധപ്പെടുത്താന്‍ കഴിയുന്നുള്ളൂ.

(1) - ചിത്രത്തില്‍ കാണുന്നത് ലിംഗമുദ്രയാണ്. "U" ആകൃതിയിലുള്ള വളവ്‌ വൃഷണാശയവും, നടുവിലെ "I" അടയാളം അവയവവും. "തിരു" എന്ന ഈ മുദ്രയില്‍ നിന്നാണ് ത്രയം - three - എന്ന "3" (മലയാളത്തില്‍ "൩", സംസ്കൃതത്തില്‍ "३") ഉണ്ടായത് എന്ന് രാമന്‍. ലിംഗാരാധന നിലവിലിരുന്നത് കൊണ്ടാണത്രേ, "തിരു" എന്ന പദത്തിന് സംപൂജ്യമായത്, വിശുദ്ധം, ബഹുമാനിക്കപ്പെടേണ്ടത്, എന്നൊക്കെ അര്‍ത്ഥങ്ങള്‍ വന്ന് ചേര്‍ന്നത്‌. ശൈവാരാധനയെ എതിര്‍ക്കുന്ന ("ശിശ്നദേവാഃ" എന്ന് ഋഗ്വേദത്തില്‍ പോലും പരാമര്‍ശിച്ചിരിക്കുന്നു) വൈഷ്ണവരുടെ തിലകവും ഇതേ മുദ്ര തന്നെ! ശിവ ശിവ!

(2) - ഒരു മത്സ്യമോ? "മീന്‍" എന്ന വാക്കിന് ദ്രാവിഡത്തില്‍ "നക്ഷത്രം" എന്നും ഉണ്ട് അര്‍ത്ഥം ("പെരുമീന്‍", "പൊന്‍മീന്‍കള്‍ പാര്‍ത്തുക്കിന്ട്ര് വലൈ കൊണ്ട്ര് വീശിനാല്‍ വിണ്‍മീന്‍കള്‍ കൈയ്യില്‍ വരുമാ?"). അതിന് മീതെ ഒരു കാരറ്റ്‌ ("^") ചിഹ്നവും. ഇത് അധികാരം, ഔന്നത്യം തുടങ്ങിയവയെ സൂചിപ്പിക്കുന്ന "കവ" എന്ന മൂലദ്രാവിഡ ചിഹ്നമായി കരുതിയാല്‍ - നക്ഷത്രങ്ങളില്‍ പ്രധാനി, അഥവാ അന്നത്തെ കാലത്ത് സൂര്യനെ ഒരു നക്ഷത്രമായി കരുതിപ്പോന്നിട്ടില്ലാത്തതിനാലും ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ ആകാശത്ത് കാണുന്ന നക്ഷത്രസമാനമായ വസ്തുക്കളില്‍ ഏറ്റവും തിളക്കമാര്‍ന്നത്‌ - ശുക്രന്‍ എന്ന അര്‍ത്ഥം സൂചിപ്പിക്കുന്നതായി കരുതാം. (ഈ മുദ്രക്ക് മറ്റൊരു വിശദീകരണം ഇവിടെ.)

സൈന്ധവ മുദ്രകളുടെ ഇത് വരെ ആര്‍ക്കും തുറന്ന് കിട്ടിയിട്ടില്ലാത്ത ആ രഹസ്യ കവാടം തുറക്കാന്‍ ഭാഷാശാസ്ത്രജ്ഞര്‍ക്ക് നമ്മുടെ ഒക്കെ ജീവിതകാലത്ത് തന്നെ സാധിക്കട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം!